District News
ചിറക്കടവ്: മന്ദിരം പേരൂർകവല 19ാം മൈൽ റോഡിൽ വഴി തടസപ്പെടുത്തി തടി ഇറക്കുന്നതും കയറ്റുന്നതും പതിവായതായി പരാതി. നാട്ടുകാർക്ക് സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന് മന്ദിരം റസിഡന്റ്സ് അസോസിയേഷൻ പരാതിപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ നിന്ന് പിക്കപ്പ് വാനുകളിൽ തടി ഇവിടെയെത്തിച്ച് ഇറക്കിയിടുകയാണ്. പിന്നീട് ലോറികളിലേക്ക് കയറ്റുന്നതും റോഡിലിട്ടാണ്.
20ാം മൈലിലേക്ക് തിരിയുന്ന നെല്ലിമൂട് കവലയിൽ ലോറി നിർത്തിയിട്ട് റോഡിലാകെ തടി നിരത്തിയിട്ടാണ് ലോഡിംഗ്. ഇവരുടെ ജോലി തീരുംവരെ ഇതുവഴി ഗതാഗതം തടസപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
Kerala
കൽപ്പറ്റ: സുൽത്താൻബത്തേരി - പാട്ടവയൽ റോഡിൽ കടുവയിറങ്ങി. കഴിഞ്ഞദിവസം രാത്രി റോഡിലൂടെ കടുവ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ കാർ യാത്രക്കാരൻ പകർത്തിയിരുന്നു.
തൊട്ടടുത്ത വനത്തിൽ നിന്നാണ് കടുവയെത്തിയതെന്നാണ് സൂചന. നൂൽപ്പുഴയ്ക്കും മുണ്ടക്കൊല്ലിക്കും ഇടയിലുള്ള ആനപ്പാലത്തിനു സമീപമാണ് കടുവയെ കണ്ടത്. ഇതോടെ വനംവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
Kerala
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച കാറിന്റെ മുൻഭാഗത്തെ ടയർ അപകടത്തെത്തുടർന്ന് പൊട്ടി. കാറിന്റെ മുൻഭാഗം തകർന്നു. കാർ യാത്രക്കാരായ രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപെട്ടു.അമ്പലപ്പുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.
District News
ചേർത്തല: തുരുത്തി - മുളയ്ക്കാംതുരുത്തി - വാലടി - വീയപുരം ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമായി തുരുത്തി -വാലടി റൂട്ടിൽ ബുധനാഴ്ച മുതൽ ഡിസംബർ 12 വരെ ഗതാഗതം വഴി തിരിച്ചുവിടും. രാവിലെ 10 മു തൽ വൈകിട്ട് മൂന്നു വരെയാണു ഗതാഗത ക്രമീകരണം.
ചങ്ങനാശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിൽ നിന്നു മാർക്കറ്റ് റോഡ് വഴി പറാലിൽ എത്തി വാലടി, കുന്നങ്കരി ഭാഗത്തേക്കു പോകണം. വാലടി ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾ ഈര - നീലംപേരൂർ റോഡ് വഴിയോ കാവാലം വഴിയോ കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ എത്തി കടന്നു പോകണം.
മുളയ്ക്കാംതുരുത്തി മുതൽ കിടങ്ങറ വരെയുള്ള ഭാഗത്തു വശങ്ങളിൽ തെങ്ങിൻ കുറ്റികൾ നാട്ടി റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. പാടശേഖരങ്ങളിലൂടെ റോഡ് പോകുന്നിടത്താണു ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടക്കുക.
കുട്ടനാടൻ പ്രദേശമായതിനാൽ റോഡ് താഴ്ന്നു പോകാനുള്ള സാ ധ്യത കണക്കിലെടുത്താണു നിർമാണം. തെങ്ങിൻ കുറ്റികൾ നാട്ടിയതിനു ശേഷം പാറക്കല്ലുകൾ പാകി റോഡ് വീതി കൂട്ടി ടാർ ചെയ്യും. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് കെഎസ്ടിപി അധികൃതർ പറയുന്നത്.
District News
മുതലമട: കൊയ്ത്തു കഴിഞ്ഞതോടെ ഗ്രാമീണ റോഡുകളിലെല്ലാം വ്യാപകമായി വൈക്കോൽ ഉണക്കുന്നത് വാഹനയാത്ര ദുഷ്ക്കരമാക്കുന്നതായി പരാതി. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കാണ് കൂടുതൽ അപകടസാധ്യത. സഞ്ചരിക്കുമ്പോൾ വാഹനങ്ങളുടെ പുകക്കുഴലിലെ ചൂടിൽ തീപിടിത്തമുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. മുന്‍പ് വൈക്കോൽ റോഡിന്റെ അരിക് ചേർന്ന് വാഹനസഞ്ചാരത്തിന് തടസമുണ്ടാവാത്ത വിധമാണ് വിരിച്ചിരുന്നത്.
നിലവിൽ റോഡ് പൂർണമായും മറച്ചാണ് വിരിപ്പ്. വൈക്കോലിനടിയിൽ ഇഴജന്തുക്കൾ കയറിക്കൂടാനും സാധ്യതയുണ്ടെന്ന് പരാതിയുണ്ട്. നിരത്തിൽ വൈക്കോൽ ഉണക്കുന്നത് നിയമവിരുദ്ധമാണെങ്കിലും പട്രോളിംഗിനു വരുന്ന പോലീസ് സംഘം നിയമലംഘനം കണ്ടാൽ നടപടിയെടുക്കാത്തതും പ്രോത്സാഹനമാകുന്നുണ്ട്.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തേക്ക് എരുമേലി വഴിയുളള കാനന പാത ഈ മാസം 15 നുതന്നെ തുറക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഡല്‍ഹി സ്വദേശി ശ്യാംമോഹന് ആണ് ഹര്ജിക്കാരന്. ഈ മാസം 17ന് വൃച്ഛികമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്താന്‍ രണ്ടുദിവസം മുമ്പേതന്നെ പരമ്പരാഗത പാത തുറക്കണമെന്നാണ് ആവശ്യം.
ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. നട തുറക്കുന്ന 17ന് കാനന പാതയും തുറക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
National
പാറ്റ്ന: വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അതേസമയം ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നു. എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.
ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണെന്ന് ആര്‍ജെഡി ആരോപിച്ചു. അശ്രദ്ധയുടെ പേരിൽ എആർഒയെ സസ്പെൻഡ് ചെയ്തെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ പറഞ്ഞു.
District News
ചങ്ങനാശേരി: സംസ്ഥാന ബജറ്റില്‍ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന ചങ്ങനാശേരി നഗരസഭാ ടൗണ്‍ഹാള്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം നാളെ വൈകിട്ട് നാലിന് ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കും.
പൂവക്കാട്ടുച്ചിറയില് ചേരുന്ന സമ്മേളനത്തില്‍ മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ രാജേഷ് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
ടൗണ്‍ഹാളിനു മുമ്പില്ആരംഭിച്ച് മാര്‍ക്കറ്റിലേക്കുള്ള പ്രധാന ബൈറോഡ്എംസി റോഡില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുമ്പില്‍ ആരംഭിച്ച് ചങ്ങനാശേരി മാര്‍ക്കറ്റിലേക്കുള്ള പ്രധാന ബൈറോഡാണിത്.
പൂവക്കാട്ടുച്ചിറയുടെ ടൂറിസം സാധ്യതയ്ക്കും ടൗണ്‍ഹാള്‍ റോഡിന്റെ നവീകരണം വഴിയൊരുക്കും.
പ്രിയ രാജേഷ്ചങ്ങനാശേരി നഗരസഭമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍
District News
ചങ്ങനാശേരി: റോഡിൽ ഹബ്ബ് നിര്‍മിക്കുക, ടൗണ്‍ഹാള്‍ നവീകരിക്കുക, വെള്ളക്കെട്ട് ദുരിതം പരിഹരിക്കുക തുടങ്ങിയ ആശയങ്ങള്‍ നഗരസഭാ വികസനസദസിന്റെ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു. ജോബ് മൈക്കിള്‍ എംഎല്‍എ വികസനസദസ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ ആശുപത്രിയുടെ പുതിയ അഞ്ചുനിലക്കെട്ടിടം ഉള്‍പ്പെടെ കോടികളുടെ വികസനപ്രവര്‍ത്തനങ്ങളാണ് ചങ്ങനാശേരിയില്‍ നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സണ്‍ ഷറഫ് പി. ഹംസ, സൗമ്യ ഗോപാലകൃഷ്ണന് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭാ വൈസ് ചെയര്മാന് മാത്യുസ് ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷരായ പി.എ. നിസാര്‍, ടെസാ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ പ്രിയ രാജേഷ്, ഉഷ മുഹമ്മദ് ഷാജി, മുരുകന്, വിനീത എസ്. നായര്‍, ആശ ശിവകുമാര്‍, സ്മിത സുനില്‍, അരുണ്‍ മോഹന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ രാജു ചാക്കോ, മുന്‍ നഗരസഭാധ്യക്ഷരായ ബീന ജോബി, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പെരുവ: മാസങ്ങള്‍ക്കു മുമ്പ് ടാര്‍ ചെയ്ത റോഡ് തകർന്നു. മുളക്കുളം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ കല്ലുമട-കാരിക്കോട് റോഡില്‍ കാരിക്കോട് മഹാദേവ ക്ഷേത്രത്തിനു സമീപമാണ് ടാറിംഗ് ഇളകിത്തുടങ്ങിയത്.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് നാട്ടുകാരുടെ നിരന്തര അഭ്യര്‍ഥനയെ ത്തുടര്‍ന്ന് എംഎല്‍എ ഫണ്ടില്‍നിന്നു പണം അനുവദിച്ചാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. റോഡിന്റെ പല ഭാഗങ്ങളിലും കനം കുറച്ചാണ് ടാറിംഗ് നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.